• Gplus
  • Facebook
  • Youtube
  • Youtube
  • Mail

  • Home
  • Treatment
  • videos
  • Events
  • Blog
  • Contact

Archive for date: April 14th, 2018

You are here: Home » 2018 » April » 14

മലബന്ധം

April 14, 2018
April 14, 2018

Dr. കരകുളം നിസാമുദീൻ

(Senior naturopath Govt. of India)

Navajeevan Naturopathy Hospital

TVPM, PH:-9446702365

മലബന്ധം ഇന്ന് സർവവ്യാപിയായ് കണ്ടുവരുന്നു. ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തിലാണ് മലബന്ധത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്. വായ്ക്ക് ഒരു നിയന്ത്രണവുമില്ലാതെ വാരിവലിച്ചു കഴിക്കുകയും കഷ്ടിച്ച് ഒരു നേരം ടോയ്‌ലെറ്റിൽ പോകുകയും ചെയ്താൽ നാം ശരിയായ മലശോധനയായി എന്ന് പറയും. എന്നാൽ പാശ്ചാത്യർ ദിവസത്തിൽ ഒരു നേരം ടോയ്‌ലെറ്റിൽ പോകുന്നതിനെ മലബന്ധത്തിന്റെ ലക്ഷണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയാണെങ്കിൽ ഇന്ത്യയിൽ 98% ആളുകൾക്കും മലബന്ധമാണെന്ന് പറയേണ്ടി വരും. മലബന്ധത്തിനു ഇന്ത്യയിൽ വിവിധതരം മരുന്നുകൾ വിപണിയിൽ ഉണ്ട്. അതിൽ ആയുർവേദ മരുന്നുകൾക്കാണ് മാർക്കറ്റുള്ളത്. ഏതുതരം മരുന്നുകൾ ആയിരുന്നാലും ഗുണത്തേക്കാളേറെ ദോഷകരമാകുകയാണ് ചെയ്യുന്നത്. മലവിസർജനം സാധാരണ നടക്കേണ്ടുന്ന ഒരു പ്രക്രിയയാണ്. അത് മരുന്നിന്റെ സഹായത്താൽ നടക്കേണ്ടതല്ല. അങ്ങനെ നടക്കുന്നുവെങ്കിൽ പിന്നെ മരുന്നില്ലാതെ വിസർജനം നടക്കാതെ വരുകയും നിരന്തരമായ മരുന്നുപയോഗം വൻകുടലിനെയും, ഏനസിനെയും ദുർബലമാക്കുകയും മറ്റു പല രോഗങ്ങൾക്കും കാരണമാകുകയും ചെയ്യും. മലബന്ധത്തിന്റെ അനുബന്ധമായി ഉണ്ടാകുന്ന രോഗങ്ങളാണ് മൂലക്കുരു, അർശസ്സ് തുടങ്ങിയവ. ഇത്തരം രോഗങ്ങളെല്ലാം ഒന്നുതന്നെയാണ്. വിവിധ രീതിയിൽ ആയതുകൊണ്ട് വിവിധതരം പേരുകളിൽ അറിയപ്പെടുന്നുവെന്നു മാത്രം. രോഗകാരണങ്ങളും ഏറെ കുറെ ഒന്ന് തന്നെയാണ്. ഇത്തരം പ്രശ്നങ്ങളുടെ അടിസ്ഥാനകാരണങ്ങൾ ദഹനപ്രശ്നങ്ങളാണെന്നു മനസിലാക്കാൻ കഴിയും.

പക്ഷികൾ പറന്നുകൊണ്ടിരിക്കുമ്പോഴും, മൃഗങ്ങൾ നടക്കുമ്പോഴും മലവിസർജനം നടത്തുന്നു. അതിനു വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടാറില്ല. കാട്ടിൽ ജീവിക്കുന്ന മനുഷ്യരിലും മലവിസർജനത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല. എന്നാൽ നാഗരികത മുറ്റി നിൽക്കുന്ന സർവ്വസുഖസൗകര്യങ്ങളുടെയും ഉച്ചകോടിയിൽ എത്തിയ മനുഷ്യൻ മാത്രം നല്ലൊരു മലശോധനക്കു വേണ്ടി കഷ്ടപ്പെടുന്നു. മലബന്ധം ഒരു പാരമ്പര്യ രോഗമാണെന്ന് പറയാറുണ്ട്. അത് തെറ്റായ ഒരു പ്രസ്താവനയാണ്. പാരമ്പര്യ ഭക്ഷണരീതിയിൽ  പ്രശ്നങ്ങൾ രൂപം കൊള്ളുന്നത്. പാരമ്പര്യത്തെ തീരെ അവഗണിക്കേണ്ടതില്ല. കാരണം, അച്ഛന്റെയും അമ്മയുടെയും സാദൃശ്യം മക്കളിൽ ഉണ്ടായെന്നു വരാം. അതുപോലെ അച്ഛന്റെയും അമ്മയുടെയും കുടലിനും ഒരു സാദൃശ്യം ഉണ്ടാകാറുണ്ട്. അത് തുലോം തുച്ഛമാണ്. മാത്രമല്ല, ഭക്ഷണരീതി ഏറെക്കുറെ ശരിയാക്കിയത് അത്തരം പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാനും സാധിക്കും.

അശാസ്ത്രീയമായ ഭക്ഷണവസ്തുക്കൾ അസമയത്തും അനാവശ്യമായും ആഹരിക്കുമ്പോൾ അത് ദഹനക്കേടിനു ഇടയാക്കുന്നു. കൃത്യസമയത്തിനു ദഹനം നടക്കാത്ത വസ്തുക്കൾ ആമാശയത്തിലും, കുടലിലും കിടന്നു അവിടുത്തെ മസിലുകളെ കേടാക്കുന്നു . ദഹിക്കാത്ത ആഹാരസാധനങ്ങൾ കുടലിൽ കെട്ടിക്കിടന്നു അതിലെ ജലാംശം നഷ്ടപ്പെട്ടു വരണ്ടു കട്ടിയാകുന്നു. ഈ വരണ്ട മലം പുറത്തിറക്കാനായി വിസർജനസമയത് താഴേക്ക് സമ്മർദ്ദം കൊടുക്കേണ്ടതായി വരുന്നു. നിരന്തരമായ സമ്മർദ്ദം ഒരു പരിധിവരെ ഗുദം പുറത്തേക്കു തള്ളിവരാൻ ഇടയാക്കുന്നു. കൂടാതെ വരണ്ടമലം പുറത്തേക്കു വരുമ്പോൾ മലദ്വാരത്തിനുള്ളിൽ ഉരഞ്ഞുപൊട്ടി വൃണമുണ്ടാകാനും അങ്ങനെ പൈൽസിനു കാരണമാകാനും ഇടയാകുന്നു.

ഭക്ഷണം നന്നായി ചവച്ചരക്കാത്തതു പോലും മലബന്ധത്തിനും മൂലക്കുരുവിനും കാരണമാകുന്നു. തവിടില്ലാത്ത ധാന്യങ്ങൾ, നാരില്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ, ചായ, കാപ്പി, പുകവലി, മദ്യപാനം, എരിവ്, പുളി, ഉപ്പ് ഇവയുടെ അമിത ഉപയോഗം, മസ്അലകൾ, ശീതളപാനീയങ്ങൾ, എണ്ണയിൽ വറുത്ത്, പൊരിച്ചത്, മലശോധനക്കു ഉപയോഗിക്കുന്ന മരുന്നുകൾ, പ്രോട്ടയും, ചിക്കനും മീനും ഒക്കെ മലബന്ധത്തിന് കാരണമാകുന്നു. മലബന്ധവും അതിനെ ചേർന്നുള്ള രോഗികളും ഇത്തരം ആഹാരസാധനങ്ങളിൽ നിന്നും രോഗം മാറുന്നത് വരെ ഒഴിഞ്ഞു നിൽക്കുക എന്നത് തന്നെയാണ് പ്രധാനം.

രോഗനിർണയം

രോഗലക്ഷണം ചോദിച്ചറിയലും, വിരലുകൾ കടത്തി പരിശോധനയും, ലാക്ടോസ്കോപ്‌ എന്നെ ഉപകരണം മലാശയത്തിൽ കടത്തി രോഗം ബാധിച്ച സ്ഥലം, വലിപ്പം, വൃണം, രക്തസ്രാവം എന്നിവയൊക്കെ പരിശോധിക്കലും നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്. എന്നാൽ പ്രകൃതി ചികിത്സയിലേക്കു കടന്നുവരുന്നവർ ഇത്തരം ഒരു രോഗനിർണയവും നടത്തേണ്ടതില്ല. എന്താണ് നമ്മെ അലട്ടുന്ന പ്രശനം എന്ന് മാത്രം അറിഞ്ഞാൽ മതി.

ചികിത്സ

രോഗലക്ഷണം മാറുന്നത് വരെ ഉപവസിക്കുക എന്നതാണ് ശരിയായ രീതി. സാധാരണ ദിവസം പന്ത്രണ്ടു നേരം കഴിക്കുകയും, ആഴ്ചയിൽ ഒരിക്കൽ ടോയ്‌ലെറ്റിൽ പോകുന്ന രീതിയാണ് നാം അവലംബിക്കുന്നത്. ഈ വാരിവലിച്ചുള്ള കഴിപ്പിനു അന്ത്യം കുറിക്കുകയും, ശരീരത്തിനും മനസ്സിനും വിശ്രമം നൽകിക്കൊണ്ട് രോഗലക്ഷണം മാറുന്നതുവരെ ഉപവസിക്കുക. ശുദ്ധമായ പച്ചവെള്ളം എത്ര വേണമെങ്കിലും കുടിക്കുക. ക്ഷീണമുണ്ടെങ്കിൽ കരിക്കിൻ വെള്ളം, തേൻ വെള്ളം ഇവ ഉപയോഗിക്കാം. രോഗലക്ഷണം മാറിയാൽ ആദ്യത്തെ 3 ദിവസം ജ്യൂസുകളും പിന്നെ 4 ദിവസം പച്ചക്കറികളും പഴവർഗ്ഗങ്ങളും മാത്രം കഴിച്ചു കൊണ്ട് തുടരുകയും ചെയ്യുക. ശേഷം 2 നേരം വേവിച്ച ഭക്ഷണവും രാത്രിയിൽ പരമാവധി പച്ചക്കറികളും പഴവർഗ്ഗങ്ങളും ജ്യൂസുകളും മാത്രം ഉൾപ്പെടുത്തുക. ഇത് ജീവിതശൈലിയായ് തുടരുക. ഉഴുന്നു, പുളിപ്പിച്ച മാവ് കൊണ്ടുണ്ടാക്കിയ പലഹാരങ്ങൾ, അച്ചാറുകൾ, ബേക്കറി സാധനങ്ങൾ, കോളകൾ, ഐസ്ക്രീം, ചോക്ലേറ്റുകൾ തുടങ്ങിയവയും മുകളിൽ ഉദ്ധരിച്ച പദാർത്ഥങ്ങളും പൂർണമായും ഒഴിവക്കുക. രോഗം പൂർണമായും മാറിക്കഴിഞ്ഞാൽ (3 മാസം കഴിഞ്ഞു) ഇറച്ചിയും മീനും കറി വച്ച് കഴിക്കാവുന്നതാണ്. (പൊരിച്ചു കഴിക്കുന്നത് പച്ചക്കറികൾ ഇട്ടു വേവിച്ചു, പച്ചക്കറി സലാഡിനോടൊപ്പം, ഇലക്കറികൾ ചേർത്ത് ഉച്ചക്ക് ഒരു നേരം എരിവും, പുളിയും, ഉപ്പും കുറച്ചു ഉപയോഗിക്കുക). രോഗാവസ്ഥ കൂടി നിൽക്കുമ്പോൾ ഒരു ബെയ്സിനിൽ അരഭാഗം വെള്ളം നിറച്ചു കാലുകൾ പുറത്താക്കി ഇരിക്കുന്നതും (Hip Bath) ചില ഔഷധ ഇലകൾ ജ്യൂസാക്കി കുടിക്കുന്നതും (വാഴപ്പിണ്ടി  + തഴതാമ) രോഗത്തിന്റെ തീവ്രത കുറക്കാൻ സഹായിക്കും. മലം അയഞ്ഞുപോകുന്നതും, ദിവസം ആറ് ഏഴു പ്രാവശ്യം പോകുന്നതും, മലവിസർജനം നടന്നാലും തൃപ്തിവരാത്തതും, വീണ്ടും പോകണം എന്ന് തോന്നുന്നതും, മലം കട്ടിയായി പോകുന്നതും, പോകുമ്പോൾ അല്ലെങ്കിൽ അതിനു ശേഷമുള്ള വേദന, നീറ്റൽ, കുടച്ചിൽ, ചൊറിച്ചിൽ എന്നിവ അനുഭവപ്പെടുന്നതും, മലത്തോടൊപ്പം രക്തം, പഴുപ്പ്, ചളി ഇവ പോകുന്നതും, കീഴ്വായു ശല്യം കൂടുന്നതും, ദുർഗന്ധത്തോടെ പുറത്തേക്കു പോകുന്നതും എല്ലാം മലബന്ധത്തിൽ പെടുത്തേണ്ടതാണ്. അതിനെല്ലാം മലബന്ധത്തിന് നിർദേശിച്ച ചികിത്സ മതിയാകുന്നതാണ്.

0 Comments/
Array Likes
/0 Tweets/in Uncategorized

മനുഷ്യൻ സസ്യഭുക്കുമല്ല മാംസഭുക്കുമല്ല മിശ്രഭുക്കു തന്നെ

April 14, 2018
April 14, 2018

Dr. Nizamudeen

(Senior Naturopath Govt. of India)

Navajeevan Hospital , Thiruvananthapuram

Ph:-9446702365

മനുഷ്യൻ സസ്യഭുക്കാണെന്നു വാദിക്കുന്നവരാണ് കൂടുതലും. എന്നാൽ ശരീരശാസ്ത്ര പ്രകാരം മനുഷ്യൻ മിശ്രഭുക്കാണെന്നു മനസിലാക്കാൻ കഴിയും. കാരണം മൃഗങ്ങളെയും മറ്റും വേട്ടയാടിക്കൊന്നു തിന്നുന്ന മാംസഭുക്കുകളുടെയും, സസ്യങ്ങൾ മാത്രം തിന്നു ജീവിക്കുന്ന സസ്യഭുക്കുകളുടെയും ശരീരഘടനയുടെ ഇടക്കാണ് മനുഷ്യന്റെ ശരീരഘടനയെന്നു മനസിലാക്കണം. അവന്റെ പല്ലു, നഖം, ആമാശയം, വൻകുടൽ, ചെറുകുടൽ, നാവ്, ഉമിനീർഗ്രന്ഥികൾ, ദഹനരസങ്ങൾ എല്ലാം മാംസഭുക്കിനു സമാനമോ, സസ്യഭുക്കിനു സമാനമോ അല്ല. രണ്ടു ജീവികളുടെയും ശരീരഘടനക്കിടയിലായി കടന്നു പോകുന്നുവെന്ന് പറയാം. മാത്രമല്ല, മറ്റു ജീവികളോട് മനുഷ്യനെ താരതമ്യം ചെയ്യുന്നതും ശരിയല്ല. ലോകത്തു നാഗരികത വികസിക്കുന്നത് മനുഷ്യന് മാത്രമാണ്. ഓരോ കാലഘട്ടത്തിലും അവന്റെ ഭാഷ, വേഷം, സംസ്കാരം മൊത്തത്തിൽ അടിമുടി മാറിക്കൊണ്ടിരിക്കും. എന്നാൽ മറ്റു ജീവജാലങ്ങൾക്കൊന്നും ആ മാറ്റം സാധ്യമല്ല. ജീവജാലങ്ങളിൽ ഭക്ഷണം പാചകം ചെയ്തു കഴിക്കുന്നതും മനുഷ്യനാണ്. മറ്റു ജീവജാലങ്ങളൊന്നും ഭക്ഷണം പാചകം ചെയ്തു കഴിക്കുന്നില്ല. അതുകൊണ്ടു തന്നെ മനുഷ്യനെ മറ്റു ജീവികളുടെ ശരീരഘടനയുമായ് താരതമ്യം ചെയ്യാൻ കഴിയില്ല. മനുഷ്യൻ കാട്ടിലെ പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ചു ജീവിക്കുന്നവരാണെന്നു വാദിക്കുമ്പോൾ മനുഷ്യന്റെ നാഗരികതയെ കുറിച്ച് മനസിലാക്കുന്നില്ല. അവന്റെ നാഗരികസംസ്കാരത്തിൽ അന്തർലീനമാണ് ആഹാരസാധനങ്ങൾ പാചകം ചെയ്യുക എന്നത്. കൂടാതെ മനുഷ്യൻ ഇപ്പൊ കാട്ടിലെ വാസം വെടിഞ്ഞു നാട്ടിലേക്കു ചേക്കേറിയ കാര്യം ഇത്തരം ആളുകൾ അറിഞ്ഞില്ല എന്ന് തോന്നുന്നു.

സിംഹം, കടുവ തുടങ്ങിയ മാംസഭുക്കുകൾ എവിടെയായാലും മാംസം മാത്രമേ കഴിക്കു. അതായതു അതിനു വേട്ടയാടി കഴിക്കാൻ പറ്റുന്ന സ്ഥലത്തു മാത്രമേ പ്രകൃതി അതിനെ അധിവസിപ്പിക്കുകയുള്ളു. പുലി ആയന്നാൽ പുല്ലും തിന്നും എന്നത് ഒരു പഴഞ്ചൊല്ലു മാത്രമാണ്. അല്ലെങ്കിൽ മനുഷ്യൻ കെട്ടിയിട്ടു വളർത്തുന്ന പുലി മാത്രമേ പുല്ലു തിന്നുകയുള്ളു. അല്ലാത്ത എല്ലാ മാംസഭുക്കുകളും അതിന്റെ ഭക്ഷണം മാത്രം കഴിച്ചു ജീവിക്കും. അതുപോലെ മനുഷ്യന് സസ്യം മാത്രം കഴിച്ചും ജീവിക്കാം മാംസം മാത്രം കഴിച്ചും ജീവിക്കാം. താമസിക്കുന്ന പ്രദേശം, കാലാവസ്ഥ, ഭക്ഷണത്തിന്റെ ലഭ്യത എന്നിവയെ ആശ്രയിച്ചിരിക്കും. ദ്വീപിൽ വസിക്കുന്ന മനുഷ്യർ മത്സ്യങ്ങളെയും, ജലജീവികളെയും മാത്രം ഭക്ഷിച്ചു ജീവിക്കുന്നു. അതുപോലെ  തന്നെ പുറംലോകവുമായി ബന്ധമില്ലാത്ത കാട്ടുമനുഷ്യർ കാട്ടിലെ പഴവർഗങ്ങളോടൊപ്പം മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടി ഇന്നും ജീവിക്കുന്നു. മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടി തിന്നാൻ അവരെ ആരും പഠിപ്പിച്ചതല്ല, നൈസർഗ്ഗികമായി അവർക്കു കിട്ടിയതാണ്. പിറന്നു വീഴുന്ന കുഞ്ഞിന് അമ്മയുടെ മാറിൽ അമ്മിഞ്ഞപ്പാലുണ്ടെന്നു ആരും പേടിപ്പിക്കേണ്ട. നൈസർഗ്ഗികമായി അവർക്കു അറിയാവുന്നതാണ്.

മനുഷ്യരുടെ യഥാർത്ഥ ഭക്ഷണം സസ്യഭക്ഷണം ആയിരുന്നെങ്കിൽ ആരുമായും ബന്ധമില്ലാത്ത കാട്ടുവാസികൾ തീർച്ചയായും പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുന്നതായിരുന്നു. മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുമായിരുന്നില്ല. അതുപോലെ തന്നെ പാകം ചെയ്തു കഴിക്കുകയെന്നത് കാട്ടുവാസികൾ ഭക്ഷണം പാകം ചെയ്തു നമ്മൾ തീപ്പെട്ടിക്കാട്ടിലേക്കു അയച്ചത് കൊണ്ടായിരുന്നില്ല. ഇതൊന്നും തിരിച്ചറിയാതെ മനുഷ്യൻ സസ്യഭുക്കാണെന്നു വാദിക്കുന്നവരോട് സഹതാപം മാത്രമേയുള്ളു.

അഹിംസാ തത്വത്തിന്റെ പിതാവ് ശ്രീബുദ്ധൻ മാംസം കഴിക്കുമായിരുന്നു. ശിഷ്യൻ നൽകിയ മാംസം  ആയിരുന്നു അദ്ദേഹം അവസാനമായി കഴിച്ചിരുന്നത്. അതുപോലെ തന്നെ ലോകത്തു ജീവിച്ചിരുന്ന പുണ്യപുരുഷന്മാരായ അബ്രഹാമും, മോസസും, ജീസസും, മുഹമ്മദും മാംസം ഭക്ഷിച്ചിരുന്നു. ഉള്ള മതവേദഗ്രന്ഥങ്ങളിലും മാംസഭക്ഷണം അനുവദിക്കപ്പെട്ടിരിക്കുന്നു. ശ്രീകൃഷ്ണൻ പാൽ കുടിച്ചിരുന്നതായ് രേഖപ്പെടുത്തിയിട്ടുണ്ട്. പാൽ മാംസഭക്ഷണം തന്നെയല്ലേ. മാംസം കഴിക്കുന്നവരിൽ ക്രൂരസ്വഭാവം കാണിക്കുന്നു എന്ന് വാദിക്കുന്നവർ ചില സത്യങ്ങൾ മറന്നു പോകുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൂരനായ ഭരണാധികാരി ഹിറ്റ്ലർ സസ്യഭുക്കായിരുന്നു. ലക്ഷകണക്കിന് മനുഷ്യരെയാണ് അദ്ദേഹം കൊന്നു തള്ളിയത്. മനുഷ്യരെ അടിമകളാക്കുകയും മേൽജാതി, കീഴ്ജാതി വ്യവസ്ഥ നിലനിർത്തുകയും, അയിത്തമെന്ന ശോച്യവ്യവസ്ഥ താങ്ങി നിർത്തുകയും, കീഴാളരുടെ സമ്പത്തും, മാനവും കവർന്നെടുത്തു നശിപ്പിച്ചതും സസ്യഭുക്കുകളായിരുന്നു. ഇന്നും അധികാരത്തിനു വേണ്ടി നാട്ടിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയും, കലാപങ്ങൾ സംഘടിപ്പിക്കുകയും, ഗർഭിണിയുടെ വയർ കീറി കുഞ്ഞിനെ പുറത്തെടുത്തു ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തിനിർത്തിയത് മാംസാഹാരം നിഷിദ്ധമാക്കിയ തീവ്രഹിന്ദു സംഘടനകളാണെന്ന് മനസിലാക്കാൻ കഴിയും. മനുഷ്യന്റെ സ്വഭാവം രൂപം കൊള്ളുന്നത് ഭക്ഷണത്തിന്റെ വ്യത്യാസതിലല്ല. അവർ പുലർത്തി പോരുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രത്യേകതകൾ ആണെന്ന് മനസിലാക്കാൻ കഴിയും.

മനുഷ്യന് മാംസഭുക്കുകൾക്കു സമാനമായ പല്ലും, നഖവും ആവശ്യമില്ല.കാരണം മനുഷ്യൻ നാഗരികമായി വികസിച്ച ജീവിയാണ്. അവനു വിവിധയിനം ആയുധങ്ങളുണ്ട്. അതുവച്ചു അവന്റെ പരിമിതികളെ അവൻ തരണം ചെയ്യും. മാത്രമല്ല അവൻ ഇറച്ചിയെ മറ്റു ജീവികൾ കഴിക്കുന്നത് പോലെ പച്ചക്കല്ല കഴിക്കുന്നത്. തീയിൽ വച്ച് ചുട്ടോ / വേവിച്ചോ ആണ് കഴിക്കുന്നത്. അതുകൊണ്ടു അവന്റെ ദഹനേന്ദ്രിയങ്ങൾക്കു അത് അനുയോജ്യപ്രദമാണ്.

മനുഷ്യൻ എന്ന ജീവി ജന്മനാ – ജനുസ്സ് പ്രകാരം (genetically) സസ്യാഹാരി തന്നെയാണോ? അല്ല എന്ന് തന്നെയാണ് ശരീരശാസ്ത്രം തറപ്പിച്ചു പറയുന്നത്. മനുഷ്യൻ ശരീരഘടന പ്രകാരം പൂർണമായും മിശ്രഭോജി തന്നെയാണ്. അതിനുപോൽബവലകമായി പല കാരണങ്ങളും  വെക്കുന്നുണ്ട്.

  1. പശു, ആട്, മാൻവർഗം, മർക്കടന്മാർ തൂങ്ങിയ ഉള്ള സസ്യാഹാരികൾക്കും ആമാശയത്തിൽ ഒന്നിലധികം അറകളുണ്ടായിരിക്കും. മാംസഭോജികൾക്കു അതില്ല, ഒരൊറ്റ അത്രയേ ഉണ്ടായിരിക്കുകയുള്ളൂ. മനുഷ്യന്റെ ആമാശയത്തിലും ഒരു അറയെയുള്ളു. അതുകൊണ്ടു മനുഷ്യൻ ജന്മനാ സസ്യഭുക്കാല്ലാതായ് തീരുന്നു.
  2. സസ്യഭോജികൾ തിന്ന ഭക്ഷണം തേട്ടിയെടുത്തു അയവിറക്കുന്ന സ്വഭാവമുള്ളവയാണ്. മാംസഭോജികൾക്കു അയവിറക്കാൻ കഴിയില്ല. മനുഷ്യനും അതേ ഗണത്തിൽ പെട്ടവയാണ്.
  3. ധാരാളം സസ്യലതാദികൾ ചവച്ചരച്ചു തിന്നുന്നത് കൊണ്ട് സസ്യാഹാരികളുടെ പല്ലുകൾക്ക് തേയ്മാനം സംഭവിക്കാറുണ്ട്. അതിനനുസൃതമായി പല്ലുകൾ വളരുകയും ചെയ്യുന്നു.പക്ഷെ മാംസഭോജികളുടെ പല്ലുകൾക്ക് വളർച്ചയില്ല. മനുഷ്യന്റെ പല്ലുകളും വളർച്ചയില്ലാത്തവയാണ്.
  4. സസ്യാഹാരികൾക്കു തന്റെ എതിരാളികളിൽ നിന്ന് (predators) ഓടി രക്ഷപെടാനുതകുന്ന ബലമുള്ള കവചങ്ങൾ — കുളമ്പുകൾ കാലിൽ ഘടിപ്പിച്ചിരിക്കും. വേഗത്തിൽ ഓടാനുള്ള കഴിവുമുണ്ട്. അത്തരം കുളമ്പുകളുടെ പരിരക്ഷണമൊന്നും മാംസഭോജികൾക്കില്ല. മനുഷ്യനും അങ്ങനെ തന്നെയല്ലേ?? ഓടാനുള്ള കഴിവും മനുഷ്യന് പ്രായേണ പരിമിതമാണ്.
  5. മാംസഭുക്കുകളുടെ ആമാശയം സസ്യഭോജികളെ അപേക്ഷിച്ചു നന്നേ ചെറുതാണ്. സസ്യഭോജികളുടേതു താരതമ്യേന വലുതും. മനുഷ്യനും ചെറിയ ആമാശയമാണുള്ളത്.

200 കിലോ തൂക്കമുള്ള കടുവ, സിംഹം എന്നിവ ഒരുനേരം 50 മുതൽ 70 കിലോ മാംസം വരെ ഭുജിക്കുന്നു. പിന്നീട് ഒരാഴ്ച വരെ ഒന്നും കിട്ടിയില്ലെങ്കിലും വലിയ കുഴപ്പമൊന്നുമില്ല. അതുൾക്കൊള്ളാൻ ചേറിയ ആമാശയം മതി. അതേസമയം അതേ തൂക്കമുള്ള ഒരു കലമാൻ ദിവസത്തിൽ മുക്കാൽ ഭാഗം സമയവും ഭക്ഷണം തിന്നാൻ മാത്രം ചിലവഴിക്കുന്നു. അതെല്ലാം സംഭരിച്ചു വെക്കാൻ വലിയ വയർ തന്നെ വേണമല്ലോ.

  1. മാംസാഹാരികൾ പൂർണ്ണവളർച്ചയെത്തുന്നതിന് മുൻപ് തന്നെ പ്രസവിക്കുന്നു. ഭൂമിയിൽ പിറന്നുവീണതിനു ശേഷവും ശിശുവിന് പൂർണ്ണവളർച്ച പ്രാപിച്ച ശേഷം മാത്രമാണ് പ്രസവിക്കുന്നത്. ഉദാഹരണത്തിന് ആന, കാട്ടുപോത്തു, മാനവർഗം, പശു, ആട് എന്നീ എല്ലാ സസ്യഭുക്കുകളും പെറ്റുവീണു അല്പസമയത്തിനകം സ്വയം എഴുന്നേറ്റു നിൽക്കാനും, നടക്കാനും, ഓടാനും, ഭക്ഷിക്കാനും പ്രാപ്തമാകുന്നു. മറിച്ചു മാംസാഹാരികളുടെ കാര്യം വളരെ ദയനീയം തന്നെയാണ്. സിംഹം, കടുവ, പുലി, നായ , പൂച്ച എന്നിവയൊന്നും പ്രസവിക്കുമ്പോൾ പൂർണ്ണവളർച്ച എത്തിയിട്ടുണ്ടാകില്ല. കണ്മിഴിച്ചിട്ടു കൂടിയുണ്ടാകില്ല. ഭൂമിയിൽ പെറ്റുവീണ ശേഷം എഴുന്നേറ്റു നടക്കുവാനും, ഇര തേടുവാനും അവയ്ക്കു പരസഹായം അനിവാര്യമാകുന്നു. മൃഗരാജനും, വനരാജനും പ്രായപൂർത്തിയെത്താനും സ്വയം ഇരതേടാനും കഴിവുറ്റവരാകണമെങ്കിൽ മൂന്നു വയസ്സ് കഴിയണം. മനുഷ്യാവസ്ഥയും വ്യത്യസ്തം അല്ലല്ലോ. കണ്മിഴിച്ചു കൊണ്ടാണ് മനുഷ്യൻ പിറക്കുന്നതെങ്കിലും അഗളസ്ഥനം പോലെ കാഴ്ചയില്ലാത്ത കണ്ണുകളാണല്ലോ ഉണ്ടായിരിക്കുക. പൂർണമായ കാഴ്ച കിട്ടാൻ ഒരു മനുഷ്യശിശു വീണ്ടും പലനാൾ വളരേണ്ടിയിരിക്കുന്നു.

ഇങ്ങനെ എല്ലാംകൊണ്ടും ശരീരഘടനയിൽ മാംസഭുക്കുകളോട് സാമ്യമുള്ള മനുഷ്യൻ എങ്ങിനെയാണ് സസ്യഭോജിയാകുന്നതെന്നു മനസിലാവുന്നില്ല. ആയുർവേദം മാംസഭക്ഷണം നിഷേധിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നില്ല. എന്നിരിക്കെ സസ്യാഹാരമാണ് കേമമെന്നു എല്ലാവരും ഉദ്‌ഘോഷിക്കുന്നതിന്റെ മാനദണ്ഡം ഏതാണ്.

‘സെലക്ടിവ് ഈറ്റേഴ്സ് ‘ (തിരഞ്ഞെടുത്ത ചില മൃഗങ്ങളെ മാത്രം കൊന്നു തിന്നുന്ന) എന്ന് വിളിക്കപ്പെടുന്ന സമ്പൂർണ മാംസഭോജികളായ സിംഹം, കടുവ, പുലി എന്നിവയെ ഒരു രോഗവും ബാധിക്കാറില്ല എന്നതാണ് അനുഭവം.

ഇതൊക്കെ വിശകലനം ചെയ്തു നോക്കുമ്പോൾ ജനുസ്സ് പ്രകാരം (genes) മനുഷ്യൻ മിശ്രഭുക്കിൽപ്പെടുന്നു, സസ്യഭുക്കല്ല എന്ന സത്യം ബാക്കിയാവുന്നു.

ഇതൊക്കെയാണെങ്കിലും നാം ഇന്ന് കഴിക്കുന്ന ഇറച്ചി / മീൻ തീറ്റ വളരെ വൃത്തികെട്ട നിലയിലാണ്. ഇറച്ചിയും മീനും കഴിക്കുന്നതിന് ചില നിബന്ധനകളുണ്ട്.

  1. നല്ല ആരോഗ്യമുള്ള മൃഗമായിരിക്കണം. രോഗം വന്നതോ, ചാകാറായതോ, ചത്തതോ ആകരുത്.
  2. മൂർച്ചയുള്ള കത്തി കൊണ്ട് വളരെ വേഗത്തിൽ കണ്ഠനാളം അറുക്കണം. അടിച്ചു വീഴ്ത്തിയതും, ഭയപ്പെടുത്തിയതും, കെട്ടിത്തൂക്കിയതും ആഹരിക്കരുത്.
  3. രക്തം പൂർണമായും ഒഴുക്കി വിടണം. രക്തം കട്ടപിടിപ്പിക്കാൻ ആന്റിബയോട്ടിക്കുകൾ നൽകരുത്. തൂക്കം വർധിപ്പിക്കാൻ വേണ്ടി കിഡ്നിയെ ബോധപൂർവം തകരാറിലാക്കരുത്.
  4. ഇറച്ചിയും, മീനും ഫ്രീസർ, ഐസ്കട്ട എന്നിവയിൽ സൂക്ഷിക്കരുത്.
  5. മൃഗത്തെ അറക്കുകയോ, മത്സ്യത്തെ കരക്കെത്തിക്കുകയോ ചെയ്താൽ 3 മണിക്കൂറിനകം കറിവെക്കുകയും, 2 മണിക്കൂറിനകം കഴിക്കുകയും വേണം.
  6. ഒരു കാരണവശാലും പൊരിക്കരുത്. ശരീരത്തിൽ യൂറിക് ആസിഡ് കൂടാൻ ഇടയാക്കും.
  7. തീയിൽ വച്ച് നേരിട്ട് ചുട്ടതോ, ഇലയിൽ വച്ച് ചുട്ടോ, വെള്ളത്തിൽ വച്ച് പുഴുങ്ങിയോ ഉപയോഗിക്കുക.
  8. ആവശ്യത്തിന് മസാലകൾ ചേർക്കാവുന്നതാണ്. എരിവും, പുളിയും, ഉപ്പും കുറക്കുക.
  9. ആഴ്ചയിൽ 3 ദിവസം മീൻ, മാസത്തിൽ 2 ദിവസം ഇറച്ചി ഏന്ന ക്രമത്തിൽ ഉച്ചക്ക് ഒരു നേരം മാത്രം ഉപയോഗിക്കുക. മഴക്കാലത്തും, മഞ്ഞുകാലത്തും പരമാവധി ഒഴിവാക്കുക.
  10. നാം കേരളീയർ ദ്രാവിഡർ ആയതുകൊണ്ട് ദഹനശക്തി കുറവാണു. അതുകൊണ്ടു മീനും, ഇറച്ചിയോടും ഒപ്പം പച്ചക്കറികളും, ഇലക്കറികളും പച്ചക്കും വേവിച്ചും പരമാവധി ഉപയോഗിക്കുക. അപ്പോൾ ധാരാളം നാരുകൾ ആമാശയത്തിലേക്കു എത്തുന്നു.
  11. ഒരു നേരം ഒരിനം മാംസാഹാരം മാത്രം കഴിക്കുക. പരസ്പരം ഒരുമിച്ചു കൂട്ടിക്കുഴച്ചു കഴിക്കരുത്. അത് വിരുദ്ധാഹാരമാണ്. അത് ത്വക്ക് രോഗങ്ങൾക്ക് കാരണമാകുന്നു. ഉദ: ഇറച്ചിയും, മീനും തൈരും, മുട്ടയും മീനും (ഇറച്ചി, മീൻ, തൈര്, മുട്ട, പാൽ)
  12. മനുഷ്യന്റെ കൈകടത്തലുകൾക്കു വിധേയമായ് ഹോർമോണുകൾ കുത്തിവച്ചു തൂക്കം വർധിപ്പിച്ച കോഴി, ആട്, കാള, പോത്തു എന്നിവ ആകരുത്. സ്വാഭാവികമായി വളർന്ന മൃഗങ്ങളും പക്ഷികളും ആകാവുന്നതാണ്.
  13. സസ്യങ്ങൾ മാത്രം തിന്നു ജീവിക്കുന്ന മൃഗങ്ങളെ മാത്രമേ മനുഷ്യൻ കഴിക്കാവു. ഒരിക്കലും മാംസഭുക്കുകളെ മനുഷ്യൻ കഴിക്കരുത്.

ശവങ്ങളെ അടക്കം ചെയ്യാനുള്ളതല്ല മനുഷ്യന്റെ ആമാശയം ഏന്ന തിരിച്ചറിവ് എപ്പോഴും നന്ന്.

0 Comments/
Array Likes
/0 Tweets/in Uncategorized

പ്രകൃതിചികിത്സ

April 14, 2018
April 14, 2018

Dr. കരകുളം നിസാമുദീൻ

(Senior naturopath Govt. of India)

Navajeevan Naturopathy Hospital

TVPM, PH:-9446702365

സ്വയം ചികിൽസിക്കാൻ കഴിവുള്ള ഒരു അത്ഭുത യന്ത്രമാണ് മനുഷ്യശരീരം. അതിനെ മരുന്നിന്റെ സഹായമില്ലാതെ പ്രവർത്തനസജ്ജമാക്കുന്ന വൈദ്യശാസ്ത്ര ശാഖക്കാണ് പ്രകൃതിചികിത്സ എന്ന് പറയുന്നത്. മനുഷ്യനെ ദൈവം സൃഷ്ടിച്ചപ്പോൾ തന്നെ മനുഷ്യശരീരത്തിൽ ഒരു ഡോക്ടറെ കൂടെ നിശ്ചയിച്ചിട്ടുണ്ട്. അതിന്റെ പേരാണ് ജീവശക്തി. ഈ ജീവശക്തിയാണ് നമ്മുടെ ശരീരത്തിനാവശ്യമായ മുഴുവൻ പ്രവർത്തനങ്ങളും നിയന്ത്രിക്കുകയും നിർവഹിക്കുകയും ചെയ്യുന്നത്. ഈ ജീവശക്തിക്ക് നമ്മുടെ ശരീരത്തിലെ രോഗങ്ങളെ സുഖപ്പെടുത്താനുള്ള അവസരം കൊടുത്ത മതി. പ്രകൃതിചികിത്സ പ്രകാരം രോഗം ഒന്നാണ്. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയും കുടിക്കുന്ന വെള്ളത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും വിഷവസ്തുക്കൾ, അഴുക്കുകൾ, മാലിന്യങ്ങൾ എന്നിവ ശരീരത്തിനുള്ളിലേക്കു പ്രവേശിക്കുന്നു. ഇത് സഹനതലം കഴിയുമ്പോൾ പുറത്തേക്കു ഒഴുകും. ഈ ഒഴുക്കിനെയാണ് നമുക്ക് രോഗമായി അനുഭവപ്പെടുന്നത്. ഉദാഹരണത്തിന് മലമൂത്ര വിസർജനം എന്നത് മലാശയത്തിലും മൂത്രാശയത്തിലും അമിതമായ അളവിൽ മലവും മൂത്രവും നിക്ഷേപിക്കപ്പെടുമ്പോൾ പുറത്തേക്കു ഒഴുകാനുള്ള ശരീരത്തിന്റെ പ്രതികരണമാണ് ചില അസ്വസ്ഥതകൾ എന്നത്. ഇത് തന്നെയാണ് നമ്മുടെ ശരീരത്തിനുണ്ടാകുന്ന മുഴുവൻ രോഗങ്ങളും.

രോഗകാരണം വിഷവസ്തുക്കളും,അഴുക്കുകളും, മാലിന്യങ്ങളുമാണെങ്കിൽ ചികിത്സ ഈ വിഷവസ്തുക്കളെയും, മാലിന്യങ്ങളെയും നിർമാർജ്ജനം ചെയ്യുക എന്നത് തന്നെയാണ്. അതുകൊണ്ടാണ് പകൃതിചികിത്സയിൽ ചികിത്‌സാ ഉപാദിയായി സ്വീകരിക്കുന്നത് ശുദ്ധീകരണ പ്രവർത്തനത്തെയാണ്. അതായതു വയറിളക്കവും, പനിയും, ഛർദിയും, ചുമയും, തുമ്മലും, ശരീരം ആസകലം ചൊറിച്ചിലും പ്രകൃതിചികിത്സയിൽ ശരീരത്തിന്റെ അനുകൂലമായ പ്രവർത്തനമായാണ് കാണുന്നതു. കാരണം നമ്മുടെ ഉള്ളിൽ പ്രവേശിക്കുന്ന വിഷവസ്തുക്കളെ ഇത്തരം പ്രവർത്തനങ്ങളിലൂടെ ശരീരം പുറത്തേക്കു തള്ളിക്കളയുകയാണ്. അതുകൊണ്ടു തന്നെ ഇത്തരം പ്രവർത്തനങ്ങളെ നാം തടഞ്ഞു നിർത്തുവാൻ പാടില്ല. വിഷവസ്തുക്കൾ പൂർണമായും നിർമാർജനം ചെയ്യപ്പെടുമ്പോൾ ശരീരം തന്നെ അത് സ്വയം നിർത്തും. അതുവരെ അതിനോട് സഹകരിച്ചു കൊടുക്കുകയാണ് നാം ചെയ്യേണ്ടത്.  വയറിളക്കവും, ഛർദിയും,ചുമയും, പനിയും അനിയന്ത്രിതമായാൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരം ഘട്ടങ്ങളിൽ ഒരു വിദഗ്ധനായ പ്രകൃതിചികിത്സകന്റെ സേവനം എപ്പോഴും അനിവാര്യമാണ്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം മാത്രമേ നാം അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാവു.

ശുദ്ധവായു, ശുദ്ധജലം, ആവശ്യത്തിന് സൂര്യപ്രകാശം, നല്ല ഭക്ഷണം, ശരിയായ വ്യായാമം, ശരിയായ വിശ്രമം എന്നിവ പ്രകൃതിചികിത്സയിൽ ഒഴിച്ചുകൂടാനാകാത്തവയാണ്. അതുകൊണ്ടാണ് ഇവയെ പ്രകൃതിചികിത്സയുടെ അടിസ്ഥാനങ്ങൾ എന്ന് പറയുന്നത്. രാവിലത്തെ ശുദ്ധവായു നന്നായി മൂക്കിലൂടെ ശ്വാസകോശത്തിലേക്ക് നിക്ഷേപിക്കണം. ഇതിലൂടെ ധാരാളം ഓക്‌സിജൻ നമ്മുടെ ശരീരത്തിൽ നിക്ഷേപിക്കപ്പെടുന്നു. ശുദ്ധജലമായി നാം ഉപയോഗിക്കേണ്ടത് ശുദ്ധമായ പച്ചവെള്ളം തന്നെയാണ്. തിളപ്പിച്ചാറിയ വെള്ളം ശുദ്ധജലമല്ല. തിളപ്പിക്കുന്നതോടെ വെള്ളത്തിലെ ഓക്‌സിജൻ നഷ്ടപ്പെടുന്നു. ഓക്‌സിജൻ നഷ്ടപ്പെട്ട വെള്ളം ജീവജാലങ്ങൾ കുടിക്കാറില്ല. മനുഷ്യൻ മാത്രമാണ് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത്. അതുകൊണ്ടാണ് അവർക്കു മാത്രം ഡോക്ടറും ആശുപത്രികളും ഉണ്ടായത്. അതുപോലെ തന്നെ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കരുത്. അതുപോലെ തന്നെ രാവിലത്തേയും വൈകുന്നേരത്തേയും ഇളംവെയിൽ കൊള്ളേണ്ടത് നല്ല ആരോഗ്യസംസ്കാരം ഉണ്ടാകാൻ നല്ലതാണു. നാം കഴിക്കുന്ന ഭക്ഷണം 50 ശതമാനവും ഭക്ഷണമാകാൻ ശ്രമിക്കണം. അതായതു പഴങ്ങളും, പച്ചക്കറികളും, അണ്ടിവർഗങ്ങളും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ധാന്യങ്ങളും, കിഴങ്ങു വർഗ്ഗങ്ങളും 50 ശതമാനത്തിൽ ഉൾപ്പെടുത്തുകയും വേണം. ധാന്യങ്ങളിൽ തവിടുള്ള ധാന്യങ്ങളാകാൻ ശ്രദ്ധിക്കുകയും വേണം. കിഴങ്ങു വർഗ്ഗങ്ങളിൽ എല്ലാത്തരം കിഴങ്ങു വർഗ്ഗങ്ങളും വേണം. പച്ചക്കറികളിൽ കയ്പ്പക്ക ഒഴികെ എല്ലാത്തരം പച്ചക്കറികളും ഉൾപ്പെടുത്താവുന്നതാണ്.

നാം കഴിക്കുന്ന ഭക്ഷണത്തിനു അനുസരിച്ചു വ്യായാമം ചെയ്തിരിക്കണം. അല്ലെങ്കിൽ പൊണ്ണത്തടി മുതൽ ക്യാന്സർ വരെ, പല രോഗങ്ങളുടെയും അടിമയാകാൻ സാധ്യതയുണ്ട്. നാം കഴിക്കുന്ന ഭക്ഷണം എന്താണെന്നും, എത്ര കലോറി നിറഞ്ഞതാണെന്നും നമുക്ക് മാത്രമേ അറിയൂ. അതിനനുസരിച്ചു നാം വ്യായാമം ചെയ്യണം. നടത്തം, യോഗ, കരാട്ടെ, ജിം എന്നീ എല്ലാ കായികമുറകളും നമുക്ക് അഭ്യസിക്കാവുന്നതാണ്. അതുപോലെ തന്നെ നാം നിരന്തരമായി പ്രവർത്തിക്കേണ്ട ഒരു എൻജിൻ അല്ല. അതിനു മതിയായ വിശ്രമം നമുക്ക് ആവശ്യമാണ്. രാത്രി നമുക്ക് വിശ്രമിക്കാനുള്ളതാണ്. അത് ഉറങ്ങി തന്നെ തീർക്കണം. ഇത് കൂടാതെ രോഗാവസ്ഥയിൽ രോഗം മാറുന്നതുവരെ വിശ്രമിക്കുന്നത് നല്ലതാണു.

——————————

0 Comments/
Array Likes
/0 Tweets/in Uncategorized

Categories

Popular
  • കാന്‍സര്‍ പ്രകൃതി ച...March 8, 2013, 9:40 pm
  • ഇലക്കറികള്‍November 4, 2014, 1:51 pm
  • ബാല്യകാല രോഗങ്ങളും പ്രകൃതി...November 4, 2014, 6:23 pm
  • തേനിന്‍റെ ഔഷധ ഗുണവും...November 4, 2014, 6:27 pm
Recent
  • മലബന്ധംApril 14, 2018, 11:30 am
  • മനുഷ്യൻ സസ്യഭുക്കുമല്ല...April 14, 2018, 11:25 am
  • പ്രകൃതിചികിത്സApril 14, 2018, 11:17 am
  • തേനിന്‍റെ ഔഷധ ഗുണവും...November 4, 2014, 6:27 pm
Comments
Tags

Kraftzo

Advertise hereAdvertise here

Recent Comments

    Recent Posts

    • മലബന്ധം
    • മനുഷ്യൻ സസ്യഭുക്കുമല്ല മാംസഭുക്കുമല്ല മിശ്രഭുക്കു തന്നെ
    • പ്രകൃതിചികിത്സ

    Pages

    • Blog
    • Contact
    • Events
    • Products
    • Treatment
    • videos
    • Welcome!
    April 2018
    S M T W T F S
    « Nov    
    1234567
    891011121314
    15161718192021
    22232425262728
    2930  
    © Copyright - Navajeevan Naturopathy - Powered by Kraftzo